Friday, 16 December 2016

ജയപ്രകാശം

മഴപെയ്തു തോർന്നൊരീ ഇടനാഴിയിലെന്നുമി
ഒരു നോക്കു കാണുവാൻ കാത്തു നിൽപ്പൂ
എന്നെന്നുമെന്നിലെ മന്ദസ്മിതത്തിനായ്
തൻ മോഹങ്ങളെന്നുമേ മാറ്റി വെയ്പായി
അങ്ങകലെ പടിക്കലെൻ കാലൊച്ചയെത്തുമ്പോൾ
നിറപുഞ്ചിരിയുമായി ഓടിയെത്തും
ചുടുചുംബനമെന്നൊരു മാന്ത്രിക സ്നേഹത്താൽ
സ്വർഗാനുഭൂതിയിൽ മൂടിവെക്കും
പിന്നിടൊരിക്കലെൻ യാത്രാതൻ വേളയിൽ
അണപൊട്ടിയൊഴുകുന്ന നൊമ്പരമാവും
എത്ര വളർന്നാലും എന്തൊക്കെയായാലും
എന്ത് ലഭിച്ചാലും എന്ത് കൊടുത്താലും
പകരം ലഭിക്കാത്തതൊന്നു മാത്രം
മാറ്റുരക്കനാവാത്ത വാത്സല്യമെന്നുമെൻ
ജീവനിൽ ഊർജ്ജമായെന്നുമെന്നും
എന്റച്ഛനും അമ്മയും ആണാസത്യം

No comments:

Post a Comment